തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം തോൽവിയായിരിക്കുമെന്ന വിമർശനം ഉയർന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളും ബ്രാഞ്ചുകൾ ചർച്ച ചെയ്‌തു. അൻവറിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം ഒന്നാം തിയ്യതിയാണ് ആരംഭിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയ ചർച്ചയായി പി വി അൻവറിന്റെ ആരോപണങ്ങൾ മാറുന്നുവെന്നാണ് വിവരം. ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സംഘടനാതലത്തിലുള്ള അന്വേഷണം നടക്കണമെന്ന ആവശ്യവും ഉയർന്നു.

അതിനിടെ തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ മുടങ്ങി. പാർട്ടി അംഗങ്ങളുടെ ബഹിഷ്കരണം മൂലം ചെമ്മരതി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബംഗ്ലാവ് ബ്രാഞ്ചിന്റെ സമ്മേളനം സെപ്‌തംബർ രണ്ടിനായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ അംഗങ്ങൾ ബഹിഷ്കരിച്ചതോടെ സമ്മേളനം നടന്നില്ല. ബ്രാഞ്ച് സെക്രട്ടറിയൊഴികെ ആരും സമ്മേളനത്തിന് എത്തിയിരുന്നില്ല.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed