കോടതി വിളക്ക്’ എന്ന പേര്, മതാചാരവുമായി ബന്ധപ്പെട്ട ചടങ്ങിന് നീതിന്യായ സംവിധാനത്തിന് ബന്ധമുണ്ടെന്ന ധാരണയുണ്ടാക്കുമെന്നതു പരിഗണിച്ചാണു കോടതി നിര്‍ദേശം. സ്ഥാപനപരമായ നിഷ്പക്ഷത നിലനിര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ മറ്റൊരു പേര് സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും കോടതി വിലയിരുത്തി. എന്നാല്‍ വിളക്ക് നിരോധിക്കാനുള്ള കാരണങ്ങളൊന്നുമില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടന തത്വങ്ങള്‍ക്കു വിരുദ്ധമായിട്ടല്ല വിളക്ക് നടത്തുന്നത്. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ പങ്കെടു ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചാവക്കാട് കോടതിയിലെ അഭി ഭാഷകരാണു ചടങ്ങ് നടത്തുന്ന തെന്നും കോടതി പറഞ്ഞു.

കോടതി വിളക്ക് സംഘടിപ്പിക്കാന്‍ തൃശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ സജീവമായി പങ്കാളികളാകരുതെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി 2022 ല്‍ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നതില്‍ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നതു തടയുന്നത് പരിഗണിക്കണമെന്നും നിര്‍ ദേശിച്ചിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് കാട്ടി ഗുരുവായൂര്‍ ഗുരുബാബ ആശ്രമം അഡ്മിനിസ്‌ട്രേറ്റര്‍ രാജേശ്വരി നല്‍കിയ പരാതിയെ തുടര്‍ന്ന് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *