കെഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ബാങ്ക് ലോക്കറുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുറന്നു പരിശോധിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപത്തെ എച്ച്ഡിഎഫ്സി ബാങ്കിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചത്.
കേന്ദ്രസേനയുടെ സുരക്ഷയുടെ അകമ്പടിയോടെയാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. മുന്‍പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോള്‍ ഇ ഡി സംഘത്തിന് നേർക്ക് ആക്രമണമുണ്ടായിരുന്നു. ഇതു കണക്കിലെടുത്ത് പരിശോധനയ്ക്ക് ഇഡി സംഘത്തിന് വലിയ സുരക്ഷയാണ് ഒരുക്കിയത്.
കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ ഇ ഡി മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. സി.എം.ആർ.എലിൽനിന്ന് എക്സാലോജിലേക്ക് വന്ന 2.78 കോടി രൂപ വന്നതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.

