റെയ്ക്കവിക്ക്: ലോക ഫുട്‌ബോളില്‍ സമാനതകളില്ലാത്ത ഒരു വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയത്.

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി. അദ്ദേഹത്തിന്റെ ഗോളില്‍ പോര്‍ച്ചുഗീസ് ജയിച്ചിരുന്നു.
തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ തന്നെ പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി റൊണാൾഡോ മാറിയിരുന്നു. കുവൈത്തിന്റെ ബാദർ അൽ-മുതവയുടെ റെക്കോഡാണ് റൊണാൾഡോ മറികടന്നത്.

2003 ആഗസ്റ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ സീനിയര്‍ ടീമിനു വേണ്ടി റൊണാള്‍ഡോ അരങ്ങേറിയത്. കസാക്കിസ്താനുമായുള്ള സൗഹൃദ മല്‍സരത്തില്‍ പകരക്കാരനായി അദ്ദേഹം ഗ്രൗണ്ടിലെത്തുകയായിരുന്നു. ഈ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 1-0നു ജയിക്കുകയും ചെയ്തു.
