പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോയ യുവതിയെ ആക്രമിക്കാൻശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വെളുപ്പിന് 4.30 ന് കുറവിലങ്ങാട് പള്ളിയിലെ കുർബ്ബാനയിൽ പങ്കെടുത്ത് ഒറ്റക്ക് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുറവിലങ്ങാട് പറ്റാനി ജംഗ്ഷനിൽ നിന്ന് ഇന്ദിരഗിരി റോഡിൽ പുലർച്ചെ 5.30 മണിയോടെ പീഢന ശ്രമം നടന്നത്. പാർഴ്സൽ സർവീസ് ലോറി ഡ്രവറായ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ നിവിൽ ഇമ്മാനുവൽ 29 നെ ആണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
യുവതിയുടെ പിന്നാലെ എത്തിയ ഇയാൾ ആക്രമിക്കാൻ ശ്രമിച്ച ഉടനെ യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന് സമീപത്തെ സിസിറ്റിവി കാമറ പരിശോധിച്ചപ്പോഴാണ് ആളിനെ തിരിച്ചറിഞ്ഞത്. ഉടനെ പാഴ്സൽ സർവ്വീസ് ഓഫീസുമായി ബന്ധപ്പെട്ട് ഇയാളെ പത്തനംതിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. എസ് ഐ ശരണ്യ എസ് ദേവൻ, എഎസ്ഐ അഭിലാഷ്, എസ് സിപി ഒ മാരായ ശ്യാംകുമാർ, അരുൺ, സി പി ഒ പ്രേംകുമാർ എന്നീവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പാലാ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.