വൈദ്യുതി ഉപഭോക്താക്കളെ വലച്ച് സർചാർജ് നിരക്കിൽ വീണ്ടും വർധന. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് ഏഴുപൈസ നിരക്കിൽ സർചാർജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ് വിശദീകരണം.
ഫെബ്രുവരിയിൽ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ഇത് നികത്താനാണ് സർചാർജ് വീണ്ടും വർധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വർധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സർചാർജ് വർധിപ്പിച്ചിരുന്നു.
വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ആഘാതംതന്നെ നിലനിൽക്കെയാണ് അധികബാധ്യതയുടെ ഭാരംകൂടി ഉപഭോക്താക്കളുടെ മേൽ കെട്ടിവെയ്ക്കുന്നത്.