പാലക്കാട്∙ ഒരു മാസത്തിലേറെ നീണ്ട ആവേശത്തിനൊടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ കലാശക്കൊട്ടിനായി നഗരത്തിലെത്തി.
മൂന്നു മുന്നണികളുടേയും നേതാക്കൾ അവസാനവട്ട പ്രചരണത്തിൽ പങ്കെടുത്തു.എൻഡിഎയുടെ കലാശക്കൊട്ട് ഉച്ചയ്ക്കു 2.30നു മേലാമുറിയിൽ നിന്ന് ആരംഭിച്ച് ചുണ്ണാമ്പുത്തറ, ജൈനിമേട്, കൽപാത്തി, പുത്തൂർ, വലിയപാടം, മണലി ബൈപാസ് വഴി 5.30 ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചു. ബിജെപിയ്ക്ക് ഏറ്റവും അധികം പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്.