14 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ സേവനം അവസാനിപ്പിച്ച് ജനപ്രിയ ഓണ്‍ലൈന്‍ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിള്‍. സ്ഥാപകൻ ലീഫ് കെ ബ്രൂക്സാണ് പ്രവർത്തനം അവസാനിപ്പിച്ചുള്ള കുറിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
വെബ് സൈറ്റിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ആവശ്യമായ ചിലവ് താങ്ങാന്‍ സാധിക്കാത്തതും ഒരു വിഭാഗത്തിന്റെ പ്ലാറ്റ്ഫോം ദുരുപയോഗവുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഒമേഗിള്‍ സ്ഥാപകന്‍ ലീഫ് കെ ബ്രൂക്‌സ് പറഞ്ഞു.
14 വർഷത്തെ സേവനത്തിന് ശേഷം ഒമേഗിൾ നിർത്തിലാക്കിയത് വലിയ വാർത്തയായിരുന്നു. 2009ലായിരുന്നു ഒമേഗിൾ പ്രവർത്തനം ആരംഭിച്ചത്. അജ്ഞാതർ തമ്മിൽ വൺ-ടു-വൺ സംഭാഷണം നടത്താൻ സഹായിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായിരുന്നു ഒമേഗിൾ. യാതൊരു പരിചയവുമില്ലാത്ത ആളുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഒമേഗിൾ ലോകശ്രദ്ധ നേടിയിരുന്നു.
23.5 മില്യൺ ഉപഭോക്താക്കൾ ഒമേഗിളിനുണ്ട്. കോവിഡ് കാലത്ത് ഒമേഗിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. അതേസമയംതന്നെ, വംശീയത, അശ്ലീല പ്രദർശനങ്ങൾ, പീഡോഫീലിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒമേഗിളിനെതിരെ പരാതികളുയർന്നിരുന്നു. തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.