കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ബോംബ് സ്ഫോടനത്തിൽ രാവിലെ ഒരു സ്ത്രീ മരിച്ചിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച വയോധികയെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേർക്ക് പരിക്കേറ്റു. 12 വയസ്സുകാരി ഉൾപ്പെടെ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുട്ടി വെൻറിലേറ്ററിലാണ്.