തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ടുപേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം പെരിങ്ങമ്മല പുല്ലാമുക്കിലാണ് സംഭവം. ഭാര്യ ശാന്തിയും മകൻ അർജുനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കടബാധ്യതയാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാൻ കാരണമായതെന്നു റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം.ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. മകൻ അർജുൻ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.
മകനെ വിളിച്ചപ്പോൾ എഴുന്നേറ്റില്ല. തുടർന്ന് കൊച്ചുമകൻ അർജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തു വന്ന അർജുനാണ് വിഴിഞ്ഞം പൊലീസിൽ വിളിച്ച് തങ്ങൾ വിഷം കഴിച്ച വിവരം അറിയിച്ചത്.പൊലീസെത്തി ഇവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു.