മലപ്പുറം: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്. അവിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.
എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്.
അതേസമയം, വീടിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് തൊപ്പി ആരോപിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടു.
There is no ads to display, Please add some