എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടൂ. എങ്ങനെ സുരക്ഷയൊരുക്കണമെന്ന കാര്യം കോടതിയല്ല പറഞ്ഞുതരേണ്ടത്.
ഡോക്ടർ പരിശോധിക്കുമ്പോൾ പ്രതിക്ക് സമീപം പോലീസ് ഉണ്ടാകരുതെന്ന് കോടതി വിധിയുണ്ടെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഒരു ഉത്തരവിന്റെ പേരിൽ മാത്രം സുരക്ഷ ഒരുക്കാതെ പോലീസിന് മാറിനിൽക്കാനാകുമോയെന്ന് കോടതി ചോദിച്ചു.
ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്യരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമിര്‍ശനം.
