ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫെയില്‍ നടന്നത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരണം. ആസൂത്രിതമായ സ്ഫോടനമാണ് ബ്രൂക്ക് ഫീല്‍ഡിലെ കഫെയില്‍ നടന്നതെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കഫേയിൽ സ്ഫോടനം നടന്നത്. കഫെയ്ക്കുള്ളില്‍ ഒരാള്‍ ബാഗ് ഉപേക്ഷിച്ച് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
സ്ഫോടനത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരുക്ക്. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.