ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് ആതിഥേയര്‍ക്ക് നല്ല വിരുന്നാണ് ഒരുക്കിയത്.

രണ്ട് പേരും സെഞ്ച്വറിക്ക് വേണ്ടി മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 250ഉം കടന്നു. എട്ട് സിക്സും അഞ്ച് ഫോറുമായി 51 പന്തില്‍ സഞ്ജു സെഞ്ച്വറി അടിച്ചപ്പോള്‍ ഒമ്പത് സിക്സും ആറ് ഫോറുമായി 42 പന്തില്‍ തിലക് വര്‍മയും സെഞ്ച്വറി നേടി.

20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഇന്ത്യ നേടിയത്. 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. പരമ്പരയിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. 56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി താരം പുറത്താകാതെ നിന്നു. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും.
