തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. കടകളിൽ വെള്ളം കയറി. ടികെ റോഡിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. മതിലുകളും ഭാഗികമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടിയതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലെ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിൻ്റെയും ചക്രവാതിച്ചുഴിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ.

വ്യാഴാഴ്‌ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ്.നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും 10 സെമി വീതം 40 സെമി നിലവിൽ ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed