കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് വധശിക്ഷ.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും, പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
പ്രതിയുടെ ശിക്ഷയും വകുപ്പുകളും:
ഐപിസി 201 തെളിവ് നശിപ്പിക്കൽ- 5 വർഷം കഠിന തടവ്, പതിനായിരം രൂപ പിഴ
297- മൃതദേഹത്തോട് അനാദരവ് കാണിക്കുക- ഒരു വർഷം തടവ്
366 എ – 10 വർഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴ അടച്ചില്ലെങ്കിൽ ആറുമാസം തടവ്
364-ാം വകുപ്പ്- 10 വർഷം കഠിന തടവ്, 25,000 രൂപ പിഴ
367-ാം വകുപ്പ് – 10 വർഷം കഠിന തടവ്, 25,000 രൂപ പിഴ
328 -ാം വകുപ്പ് – 10 വർഷം കഠിന തടവ്, 25,000 രൂപ പിഴ
376 -2 ജെ – സമ്മതം കൊടുക്കാൻ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക എന്ന കുറ്റകൃത്യം
377- പ്രകൃതി വിരുദ്ധ ലൈംഗികപീഡനം പോക്സോ ആക്ടിലെ 5 ഐ- ബലാത്സംഗത്തിനിടെ ലൈംഗികാവയവങ്ങളിൽ പരിക്കേൽപ്പിക്കുക
5- എൽ- ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്യുക
5 എം- 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക
എന്നീ അഞ്ചു വകുപ്പുകൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇത് ജീവിതാവസാനം വരെ തടവായിരിക്കും. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കണം.302 വകുപ്പ്- മരിക്കുന്നതു വരെ തൂക്കിലേറ്റുകഎല്ലാ കുറ്റകൃത്യങ്ങൾക്കും അതത് നിയമം അനുശാസിച്ചിട്ടുള്ള പരമാവധി ശിക്ഷ നൽകിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പറഞ്ഞു
പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ അതിൽ നിന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തുക നൽകണം. പിഴ അടച്ചില്ലെങ്കിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.