വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം.

ഇഷുറൻസ് തുകയായ 1 ലക്ഷം രൂപയടക്കം 11 ലക്ഷം രൂപ രണ്ട് ദിവസത്തിനുള്ളിൽ കുടുംബത്തിന് കൈമാറും. ബാക്കി 40 ലക്ഷം രൂപ സർക്കാരിലേക്ക് ശുപാർശ ചെയ്യും. പോളിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.മകളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കുടുംബത്തിന്റെ കടബാധ്യതകളടക്കം സർക്കാർ ഏറ്റെടുക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ.

സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, കൽപ്പറ്റ എംഎൽഎ സിദ്ദിഖ്, മീനങ്ങാടി ബിഷപ്പ്, വിവിധ രാഷ്‌ട്രീയ പാർട്ടിയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *