തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെലവുകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഒരു വർഷം കൂടി തുടരും. വാഹനം വാങ്ങൽ , ഓഫീസ് മോടിപിടിപ്പിക്കൽ, ഫർണിച്ചർ വാങ്ങൽ തുടങ്ങിയ ചെലവുകൾക്കുളള നിയന്ത്രണമാണ് നീട്ടിയത്.
ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഉത്തരവ് ഇറക്കിയത്. സർവ്വകലാശാല, പി.എസ്.സി എന്നിവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.കേരളീയത്തെ കുറിച്ച് പറയുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്.