കളമശ്ശേരി: ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ മകൾ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. 1996-ൽ ആലുവയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 1985 മുതൽ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു.
പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് തീരുമാനിക്കും. മക്കൾ: സുനിൽ, സുരേഖ, സരള,പരേതയായ സുശീല.