കോട്ടയം: അനധികൃതമായി വിദേശമദ്യം ഫ്രൂട്ടി കുപ്പിയിൽ നിറച്ച് മദ്യവില്പന നടത്തിയതിന് ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വലിയ വീട്ടിൽ കരുണാകരൻ മകൻ സുരേഷ് കുമാർ എന്നയാളെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ആനന്ദരാജ്.ബി യും സംഘവും പിടികൂടിയത്.
ഇന്ന് രാവിലെ മദ്യവില്പന നടത്തി വരവേ ആണ് ഇയാളിൽ നിന്നും ഫ്രൂട്ടി കുപ്പിയിൽ മദ്യം വാങ്ങി ഉപയോഗിച്ച നെയ്യാറ്റിൻകര സ്വദേശി വിപിൻരാജ് പിടിയിലായത്. ഇയാളിൽ നിന്നും 100 Ml മദ്യം കണ്ടെടുക്കയും ചെയ്തു.
തുടർന്ന് മദ്യ വിൽപന നടത്തിയ സുരേഷ് കുമാറിൽ നിന്ന് 4.600 ലിറ്റർ മദ്യവും മദ്യവിറ്റ ഇനത്തിൽ 400 / രൂപയും കണ്ടെടുത്തു. വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്ന ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ ബാലചന്ദ്രൻ എ. പി, ‘ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അജിത് കുമാർ കെ. എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ ശിവാനന്ദ്, ജോസഫ് കെ ജി ,എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ പങ്കെടുത്തു.
There is no ads to display, Please add some