കൊല്ലം: കൊല്ലം പരവൂരിൽ സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്.
മുൻ സൈനികനായ പരാതിക്കാരനായ 75കാരനില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതല്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.

വീട് വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വയോധികൻ നിത്യയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. വാടക വീട്ടിലേക്ക് വയോധികനെ നിത്യ വിളിച്ചുവരുത്തി. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നടിയുടെ കൂടെ നിർത്തി വീഡിയോയെടുത്തെന്ന് പൊലീസ് പറഞ്ഞു.
ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയിൽ തുടര്‍ന്നു. ഒടുവിൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് പറഞ്ഞത് പ്രകാരം ബാക്കി പണം തരാമെന്ന് പ്രതികളെ വയോധികൻ അറിയിക്കുകയും, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്.