കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന് എതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.മണിപ്പൂരിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.

ഞായറാഴ്ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം യുവതി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്.

സൈബർ അക്രമണത്തിന് പിന്നാലെ യുവതി ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ യുവതിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽഇതിന് പിന്നാലെ യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു അരുണ്‍ വിദ്യാധരന്‍ ഒളിവിലാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *